Assembly report

 അസ്സംബ്ലി റിപ്പോർട്ട്‌ 

      നാച്ചുറൽ സയൻസ് ഓപ്ഷണൽ 




24/03/2021

ബുധൻ 

    


കെ.യു. സി. ടി. ഇ. കായകുളം നാച്ചുറൽ സയൻസ് ഓപ്ഷണലിന്റെ ആഭിമുഖ്യത്തിൽ കോളേജ് മോർണിംഗ് അസ്സംബ്ലി 24/03/2021 രാവിലെ കൃത്യം 9 :45 മണിക്ക് തന്നെ ആരംഭിച്ചു.

    അസംബ്ലി നയിച്ചത് സൽമ ആയിരുന്നു.കാവ്യയുടെ ഈശ്വര പ്രാർത്ഥനയോടെ അസ്സംബ്ലി ആരംഭിച്ചു. സഞ്ജയ്‌ സുരേഷ് ഏവർകും പ്രതിജ്ഞ ചൊല്ലി തന്നു.ഇന്നത്തെ പ്രധാന വാർത്തകൾ വായിച്ചത് ഭാഗ്യലക്ഷ്മി ബി ആയിരുന്നു. വാർത്തകൾ മലയാളികളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഇതിൽ സമകാലിക വാർത്തകൾ, വിദ്യാഭ്യാസരംഗം , തൊഴിൽരംഗം, കാഴ്ചപ്പാട്, കായികം എന്നിവ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്ന കോവിഡ്‌ കണക്കുകളും വാർത്തയിൽ ചേർത്തിരുന്നു . തൊഴിൽരംഗത്ത് കഴിഞ്ഞദിവസം പി എസ് സി പ്രസിദ്ധീകരിച്ച അർഹതപ്പട്ടികയെക്കുറിച്ച് ആയിരുന്നു .കാഴ്ചപ്പാട് രംഗത്ത് കോവിഡ് ബാധിച്ച് മരിച്ച വർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നായിരുന്നു.

ഇലക്ഷൻ വാർത്തകൾ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ നിയമനം എന്നീ 

വാർത്തകളും ഉൾപ്പെട്ടിരുന്നു.

       ഇന്നത്തെ ചിന്താധാരയെക്കുറിച്ച് സംസാരിച്ചത് ജയശ്രീ. ജി ആയിരുന്നു. ലക്ഷ്യത്തിലേക്കു കുതിച്ചുയരാൻ പ്രചോദനമാകുന്ന ഒരു കഥയാണ് ഇന്നത്തെ ചിന്താധാരയിൽ ജയശ്രീ പരിചയപ്പെടുത്തിയത്. പച്ചക്കറികൾ കൃഷി ചെയ്തെടുത്ത് തന്റെ കഴുതയുടെ പുറത്തുകയറ്റി ചന്തയിൽ കൊണ്ടുപോയി വിൽക്കുന്ന ഒരു കർഷകന്റെ ജീവിതം പറഞ്ഞുകൊണ്ടാണ് കഥ ആരംഭിച്ചത്. കർഷകന്റെ കഴുത ഒരു ദിവസം കാൽതെറ്റി ഒരു പൊട്ടകിണറിലേക്ക് വീഴുകയും തുടർന്ന് കഴുതയെ രക്ഷിക്കാൻ കർഷകൻ ആ പ്രദേശവാസികളുടെ സഹായം തേടുകയും. കഴുതയെ രക്ഷിക്കാനുള്ള വഴികൾ നിഷ്ഭലമാകുകയും, കഴുതയുടെ പ്രായം കണക്കിലെടുത്തു അതിനെ രക്ഷിച്ചാൽ തന്നെ ഇന്നല്ലെങ്കിൽ നാളെ അതു മരിക്കുമെന്ന് മുൻ‌കൂർ വിധിയെഴുതുന്ന പ്രദേശ വാസികൾ കർഷകനോട് പറയുന്നത് വ്യക്തമായി കാണാൻ സാധിക്കും.തുടർന്ന് മറ്റാരെങ്കിലും കിണറിലേക്ക് വീഴുന്നതിനു മുൻപായി വേസ്റ്റ്കളും മറ്റും ഇട്ടു കിണർമൂടാൻ ആളുകൾ തീരുമാനിക്കുകയും കർഷകൻ മനസ്സില്ലാ മനസോടെ അതിനു സമ്മതിക്കുകയും ആളുകൾ പൊട്ടകിണറിലേക്ക് ഇടുന്ന സാധനങ്ങൾ കഴുതയുടെ ശരീരത്തെ വേദനിപ്പിച്ചപ്പോഴും നിലവിളിച്ചിട്ടു യാതൊരുവിധ കാര്യവുമില്ലെന്നു മനസിലാക്കിയ കഴുത, തന്റെ ശരീരത്തിലേക്കു വീഴുന്ന ഓരോ സാധനങ്ങളെയും തട്ടി തെറുപ്പിച്ചു അവയ്ക്കു മുകളിൽ കയറി നിൽക്കുന്നു. കിണർ നിറയെ സാധനമായപോഴേക്കും കഴുത അതിന്റെ പുറത്ത് ചവിട്ടി മുകളിലേക്കെത്തുന്നതുമായിരുന്നു കഥ. നമ്മൾ കരകയറി ലക്ഷ്യത്തിലേക്കു എത്താൻ ശ്രമിക്കുമ്പോൾ ഒരുപാട് ആളുകൾ തളർത്തുന്ന വാക്കുകളും പരിഹാസവാക്കുകളും നമ്മളുടെ മുകളിലേക്കു ഇടുമെന്നും അതിനെ ഓർത്തു സങ്കടപെട്ടാൽ നമുക്ക് ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കില്ല. തളർത്തുന്ന വാക്കുകളെയും പരിഹാസവാക്കുകളെയും ഒരു ചവിട്ടുപടിയാക്കി അതിനു മുകളിൽ കയറി നിൽക്കണമെന്നും. തളർത്തുന്ന ഓരോ വാക്കുകൾക്കും വിജയം കൊണ്ട് മറുപടി പറയണമെന്നുമുള്ള സന്ദേശം ജയശ്രീ പകർന്നു നൽകി.ഹിന്ദി ഓപ്ഷണൽ വിദ്യാർത്ഥികളായ രതീഷ് അലക്സാണ്ടർ, വിജയലക്ഷ്മി, അറബിക് ഓപ്ഷണൽ വിദ്യാർത്ഥിനിയായ ദേവിക, സോഷ്യൽ സയൻസ് വിദ്യാർത്ഥിനിയായ മഞ്ജു തുടങ്ങിയവർ ചിന്താധാരയ്ക്കുള്ള അഭിപ്രായം സ്വന്തം കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ചു.

ലിറ്റി ഫ്രാൻസിസ് ആയിരുന്നു പുസ്തകം പരിചയപ്പെടുത്തിയത് .കെ. വി രാമനാഥന്റെ അത്ഭുതവാനാരന്മാർ എന്ന പുസ്തകമാണ് പരിചയപ്പെടുത്തിയത്. അപ്പുവും ഗൂപിയും എന്ന രണ്ട് കുട്ടികളുടെ കാഴ്ചകളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഇരുവരും സ്കൂളിൽനിന്നും ഒരു വിനോദെയാത്ര പോവുകയും അതിനിടക്ക് കൂട്ടം തെറ്റി കാട്ടിൽ അകപ്പെട്ടു ദുഷ്ടനായ ഡോക്ടർ റാണ പരീക്ഷണ വസ്തുക്കളായുപയൂഗിച്ചു കുരങ്ങന്മാരാക്കുന്നു. തുടർന്ന് അവർ അവിടെനിന്നും രക്ഷപെട്ടു തിരിച്ചു അവരുടെ നാട്ടിലെത്തുന്നതും പഴയ രൂപത്തിലാകുന്നതുമാണ് കഥയുടെ സാരാംശം.

      പ്രധാനപ്പെട്ട വ്യക്തിയെ പരിചയപ്പെടുത്തിയത് ഭാഗ്യലക്ഷ്മി ആർ.കെ ആണ്. നന്മയുടെ പ്രകാശം പരത്തി ജീവിച്ച ഒരു കുട്ടിയെയാണ് പരിചയപ്പെടുത്തിയത്. അലക്സാൻഡ്ര സ്കോട്ട്, വളരെ ചെറുപ്പത്തിൽ തന്നെ ക്യാൻസർ എന്ന മാരകരോഗത്തിന് അടിമ ആകേണ്ടി വന്നവൾ. വഷളായി വരുന്ന തന്റെ രോഗം വകവയ്ക്കാതെ അവൾ മുന്നോട്ടു നീങ്ങി. തന്നെ പോലെയുള്ള അനേകം ക്യാൻസർ രോഗബാധിതരായ കുട്ടികളുടെ ചികിത്സക്കായി അവൾ നാരങ്ങ വെള്ളം വിൽക്കുന്ന ഒരു ലെമ നേഡ് സ്റ്റാൻഡ് തുടങ്ങി. പിന്നീട് അത് അലക്സ് ലെമനേഡ് സ്റ്റാൻഡ് ഫൗണ്ടേഷൻ ആയി മാറുകയും ചെയ്തു. ക്യാൻസർ ബാധിതരായ കുട്ടികൾക്ക് സഹായം എത്തിക്കുന്നതിനു പുറമേ ഗവേഷണ പ്രോജക്ടുകൾക്കും ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും പുതിയ ചികിത്സാമാർഗങ്ങൾ കണ്ടെത്താനുമായി അലക്സാൻഡ്രയുടെ മരണശേഷവും ഈ ഫൗണ്ടേഷൻ ഇന്നും സജീവമാണ്.

 മറ്റുള്ളവർക്ക് നന്മ ചെയ്യാനായി ജീവിച്ച് സമൂഹത്തിന് മാതൃകയായി ജീവിക്കുന്നവർ അനേകം പേരുണ്ട്. എന്നാൽ ഇവരിൽ ലോകം അറിയുന്നവർ വളരെ കുറവാണ്. അലക്സൻ ഡ്ര എന്ന കൊച്ചുകുട്ടി യിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത് പ്രശസ്തിയിലല്ല പ്രവർത്തിയിൽ മാത്രമാണ് വിശ്വാസം എന്നതാണ്.

               അതിനു ശേഷം ക്വിസ് ആയി എത്തിയത് സഫീല ആയിരുന്നു.


ഇന്ത്യയിൽ നിന്നും ഒളിമ്പിക്സ് ൽ പങ്കെടുത്ത ആദ്യ വ്യക്തിയാണ് P.T. ഉഷ. അന്ന് മോസ്കോ ഒളിമ്പിക്സ് പങ്കെടുക്കുമ്പോൾ P.T. ഉഷ.യുടെ പ്രായമേത്രെ?

ഉത്തരം :16

Los Angels ഒളിമ്പിക്സ് നടന്ന വർഷം ?

ഉത്തരം :1984

ലളിതബിക അന്തർജ്ജനത്തിന്റെ ആത്‌മകഥയുടെ പേര്?

ഉത്തരം : ആത്മകഥക്കൊരു ആമുഖം

ആരുടെ പിറന്നാൾ ആണ് ദേശീയ വനിതാ ദിനമായി ആചരിക്കുന്നത്?

ഉത്തരം : സരോജിനി നായിഡു

ദേശീയ വനിതാ ദിനമെന്ന്?

ഉത്തരം : ഫെബ്രുവരി 13


    ഹിന്ദി ഓപ്ഷണൽ വിദ്യാർഥിനി അമ്മു, ഫിസിക്കൽ സയൻസ് ഓപ്ഷണൽ വിദ്യാർത്ഥിനി ഗീതു. ആർ, സോഷ്യൽ സയൻസ് ഓപ്ഷണൽ വിദ്യാർഥിനി അർച്ചന എന്നിവർ മത്സരത്തിൽ പങ്കെടുക്കുകയും ശരിയായ ഉത്തരങ്ങൾ നൽകുകയും ചെയ്തു. വളരെ മികച്ച രീതിയിൽ ക്വിസ് സംഘടിപ്പിച്ചു.

      ഹെൽത്ത്‌ ടിപ്സ് പങ്കു വെച്ചത് ആര്യ ഐ ആയിരുന്നു.മൈഗ്രൈൻ തല വേദന അനുഭവിക്കുന്നവർക്ക് ആശ്വാസം ലഭിക്കുന്നതിനുള്ള ടിപ്സ് ആണ് നൽകിയത്. കൃത്യമായി ഭക്ഷണം കഴിക്കുക, കൃത്യമായി ഉറങ്ങുക, 10,12 ഗ്ലാസ്‌ വെള്ളം ദിവസവും കുടിക്കുക, തല അധികം വെയിൽ കൊള്ളിക്കാതെ ഇരിക്കുക,മൈഗ്രൈനെ പ്രചോദിപ്പിക്കുന്ന സ്പ്രേ, കാഠിന്യമുള്ള ഗന്ധമുള്ളവ എന്നിവ ഒഴിവാക്കുക,തലവേദന വരുമ്പോൾ വെളിച്ചം കുറഞ്ഞ മുറിയിൽ വിശ്രമിക്കുക, മൈൽഡ് മസ്സാജ് തലയിലും ഉള്ളം കാലിലും നൽകുക.ദിവസവും ഏതെങ്കിലും ഒരു ബ്രീതിങ് എക്സർസൈസ് ചെയ്യുക. തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു തന്നു.

ശേഷം മാർച്ച്‌ 2 4 ന്റെ പ്രത്യേകതകൾ പറഞ്ഞത് സൽമ ആയിരുന്നു. 

ശേഷം 24 എന്ന സംഖ്യയുടെ സംഖ്യാശാസ്ത്ര പരമായ സവിശേഷതകളുമായി എത്തിയത് കീർത്തി ആയിരുന്നു.

ശേഷം അസ്സംബ്ലിയുടെ കോട്ടവും മെന്മയും ചൂണ്ടി കാട്ടി അവലോകനം ചെയ്ത് അധ്യാപകർ സംസാരിച്ചു .സമയ ക്രമീകരണം ശ്രധിക്കണം എന്ന് ചൂണ്ടി കാട്ടി. ശേഷം ദേശീയ ഗാനത്തോടെ 10:55 ന് അസ്സംബ്ലി അവസാനിച്ചു. ദേശീയ ഗാനം ആലപിച്ചത് കാവ്യാ ആയിരുന്നു.

Comments

Popular posts from this blog

Teaching practice Day -11